Sunday, February 28, 2016

പെണ്ണ് കാണാൻ പോകുമ്പോൾ
**************************************

പെൺകുട്ടിയുടെ ദേഹത്ത് കൊന്ത, ഏലസ്സ്, ചരട് 💍 മുതലായവ ഉണ്ടോയെന്ന് പ്രത്യേകം നോക്കണം. നല്ല സംസ്കാരത്തിൽ വളർന്ന .👭  പെൺകുട്ടികളുടെ  ലക്ഷണമാണത്.

ചായ ☕ തരുമ്പോൾ വലതു കയ്യിൽ നെയിൽ പോളിഷ് 💅  ഇട്ടിട്ടുണ്ടോ എന്ന് നോക്കണം. അടുക്കളയിൽ കയറി നന്നായി പണിയുന്ന 💆 പെണ്ണാണെങ്കിൽ  ഒന്നുകിൽ നെയിൽ പോളിഷ്  💅ഇട്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവിടെയും, ഇവിടെയും ഒക്കെ പൊളിഞ്ഞു പോയിട്ടുണ്ടാവും. നന്നായി നെയിൽ പോളിഷ് 💅 ഇട്ട പെണ്ണിനെ കെട്ടിയാൽ കഞ്ഞി  🍲 കുടിച്ച് ജീവിക്കാൻ കഴിയില്ല.

ഉടുത്തിരുന്ന ഡ്രെസ്സിനു 👗, മാച്ചാവുന്ന കാതിലും  വളയും  💍 മാലയുമാണ് ഇട്ടിരിക്കുന്നതെങ്കിൽ ജീവിതം ഫാൻസി ഷോപ്പിൽ  💇💄 കയറിയിറങ്ങി തീരും.

ചായ ☕  തരുമ്പോൾ പെൺകുട്ടിയുടെ കയ്യ് 👋 വിറക്കുന്നുണ്ടോ എന്ന് നോക്കുക. കുലീനതയുടെ അത്യുത്തമ .ലക്ഷണമാണത്. കയ്യ് 👋, വിറക്കുന്നില്ലെങ്കിൽ അവളെയൊന്ന് തറപ്പിച്ച്, നോക്കുക. എന്നിട്ടും വിറക്കുന്നില്ലെങ്കിൽ അവളെ കെട്ടിയാൽ വിറക്കുന്നത് 👼 താനായിരിക്കും എന്നറിയുക.

NB : Love  💏  marriage. കാർക്ക് ഇതൊന്നും ബാധകമല്ല. നിങ്ങൾ അനുഭവിച്ചേ ചാകൂ..😁😁.

.
(പൊതു പുരുഷ 👬👬 താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത് )
😜😜😜

ഇനിയൊരു ജൻമം ഉണ്ടെങ്കിൽ എനിക്കിനി മനുഷ്യ ജൻമം വേണ്ട..പിറവി ഒരു പക്ഷിയായിട്ടാകണം..അമ്മയെ പീടിപ്പിച്ച മകന്റെയും, അച്ഛൻ പീടിപ്പിച്ച മകളുടെയും, ആങ്ങള പീടിപ്പിച്ച പെങ്ങളുടെയും കഥകൾ കേട്ട് മനസ്സ് നോവിക്കണ്ട...പാർട്ടിയുടെ പേരിൽ അച്ഛൻ മകനെ കൊന്നെന്നും, ചേട്ടനെ അനിയൻ കൊന്നെന്നും കേൾക്കാതിരിക്കാം..ജാതിയുടെയും മതത്തിന്റെയും പേരിൽ തോളിൽ കൈ ഇട്ടു നടന്നവർ വെട്ടി മരിച്ചു എന്ന് അറിയാതിരിക്കാം...ഒരു നേരത്തെ അന്നത്തിന് വേണ്ടി ജീവിക്കാതെ നാളെകളെ കുറിച്ച് ചിന്തിച്ച് ജീവിതത്തിലെ നല്ല നാളുകൾ കളയാതിരിക്കാം...മറ്റുള്ളവർ എന്നെ കുറിച്ച് എന്ത് കരുതും എന്ന് പേടിച്ച് സ്വന്തം ഇഷ്ടങ്ങൾ കളയേണ്ടി വരില്ല... ജീവിതം ഒരു പ്രണയത്തിന്റെ പേരിൽ കുറെ നല്ല നാളുകൾ നരകതുല്യം ആക്കണ്ട..എനിക്കൊരു പക്ഷിയായി ജനിച്ച് ആകാശത്തിൽ പറന്നു നടക്കണം, മേഘങ്ങളോടെനിക്ക് കുശലം ചോദിക്കണം, പനി പിടിക്കും എന്ന പേടിയില്ലാതെ പുതുമഴ കൊള്ളണം..മൂവ്വാണ്ടൻ മാവിന്റെ തുഞ്ചത്ത് കായ്ക്കാറുള്ള ആരും കൊതിക്കുന്ന മൂവ്വാണ്ടൻ മാങ്ങ ആസ്വദിച്ച് തിന്നണം.. പറന്ന് പറന്ന് ഒത്തിരി നാടുകൾ കാണണം.. എല്ലാ യാത്രകളുടെയും അവസാനം ഒരു പിടി അന്നത്തിലാകണം..അവസാനം ഒരു വേടന്റെ അമ്പേറ്റു പിടഞ്ഞു തീരുമ്പോൾ എനിക്ക് വേണ്ടി ആരും കരയാനില്ലല്ലോ എന്ന സന്തോഷത്തോടെ ആ ജൻമത്തോടും വിട പറയണം...

Friday, February 26, 2016

😜 Identify the Nivin Pauly hittz song😜

1   💍🎪an👬👭undu 👫
2   👀😡😁😁✊
3   😷⌛👀il👀njn
4   💑in🙌🏻💃🌄il
5   👰in 🙈👩👉👀
6   👩🚫👸🏼🚫
7   ❤od👫🎵🎤am
8   🌼ee🌼eee
9   enae 👊🚫👨va
10  ✋👔🙈la ✋il 💪🏻lla
11   n😍💞a a 🙇j😘a💥💥🌹

Sunday, February 21, 2016

ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു.
“നീ ഭൂമിയില്‍ പോയി സൂര്യനുകീഴില്‍
കഠിനമായി അദ്ധ്വാനിയ് ക്കുക.
നിനക്കു ഞാൻ 60 വർഷത്തെ ആയുസ്സ് തരുന്നു.“
“ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വർഷത്തെ ആയുസ് ? എനിയ്ക്ക് 20 വർഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു” കാള പറഞ്ഞു.
ദൈവം അപ്രകാരം ചെയ്തു.
രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചു.
“എന്നും വീട്ടുവാതിൽക്കൽ കാവൽ
കിടക്കുക. അരികിൽ കൂടെ ആരു
പോയാലും കുരയ്ക്കുക. നിനക്ക് ഞാന്‍
20 വർഷത്തെ ആയുസ് തരുന്നു.”
“20 വർഷം കുരച്ചു കൊണ്ടു
ജീവിയ്ക്കാൻ വയ്യ പ്രഭോ. എനിയ്ക്ക് 10 വർഷം മതി. ബാക്കി 10 അങ്ങ് 'തിരിച്ചെടുത്തോളു”
ദൈവം അപ്രകാരം ചെയ്തു.
.
മൂന്നാം ദിവസം ദൈവം കുരങ്ങനെ സൃഷ്ടിച്ചു.
“നീ പോയി ചാടിയും കളിച്ചും എല്ലാവരെയും സന്തോഷിപ്പിയ്ക്കൂ. നിനക്ക് 20 വർഷം ആയുസ്സു തരുന്നു.”
“മറ്റുള്ളവരെ സന്തോഷിപ്പിച്ച് 20 വർഷം എങ്ങനെ ജീവിയ്ക്കും?
അങ്ങ് പട്ടിയ്ക്കു കൊടുത്ത അത്രയും മതി എനിയ്ക്കും ആയുസ്സ്. ബാക്കി 10 തിരിച്ചെടുത്തോളു”
ദൈവം അപ്രകാരം ചെയ്തു.
.
.
നാലാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു:
“നീ പോയി തിന്നുക, കുടിയ്ക്കുക,
ഉല്ലസിയ്ക്കുക, ഉറങ്ങുക, ഒരു ജോലിയും ചെയ്യാതിരിയ്ക്കുക.
നിനക്കു ഞാൻ 20 വര്‍ഷം ആയുസ്സ്
തരുന്നു.”
“എന്ത്? വെറും 20 വര്‍ഷമോ?”
മനുഷ്യന്‍ ഛോദിച്ചൂ. “കാളയുടെ 40
ഉം പട്ടിയുടെയും കുരങ്ങിന്റെയും 10
വീതവും എന്റെ 20 ഉം കൂട്ടി മൊത്തം 80 എനിയ്ക്കു തരൂ..”
ദൈവം സമ്മതിച്ചു.
മനുഷ്യനു 80 വർഷത്തെ ആയുസ്സു നല്കി.
,
,
അങ്ങനെ നമ്മളള്‍ ആയുസ്സില്‍ ആദ്യത്തെ 20 വര്ഷം തിന്നും കുടിച്ചും കളിച്ചും സന്തോഷിച്ചും ജീവിയ്ക്കുന്നു.
പിന്നെയുള്ള 40 വര്‍ഷം കുടുംബത്തിനു
വേണ്ടി കാളയെ പോലെ അധ്വാനിച്ചും വിയർപ്പൊഴുക്കിയും ജീവിയ്ക്കുന്നു.
അടുത്ത 10 വര്‍ഷം കുരങ്ങിനെ പോലെ കൊച്ചുമക്കളെ ചിരിപ്പിച്ചും കളിപ്പിച്ചും രസിപ്പിച്ചും ജീവിയ്ക്കുന്നു.
അവസാനത്തെ 10 വര്‍ഷം വീട്ടുവാതില്‍ക്കല്‍ നായയെ പോലെ കുരച്ച് ജീവിയ്ക്കുന്നു.


വളരെ ചിന്തനീയം ആയ ഈ കഥ എല്ലാ ഗ്രൂപ്പിനും അയച്ചു കൊടുക്കാൻ മറക്കണ്ട -- - - -

ഭര്‍ത്താവ്:: ബാന്ഗ്ലൂരില്‍ ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ...

ഭാര്യ : എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഹെല്‍മെറ്റ്‌കള്‍ വേണം.




ഭര്‍ത്താവ് ബൈക്ക് വിറ്റു

🔹കൊച്ചി മെട്രോ ഉദ്ഘാടനം കഴിഞ്ഞോ ?
:: കഴിഞ്ഞു !!

🔹സർവീസ്‌ തുടങ്ങിയോ ??

:: ഇല്ല , മെട്രോ ഓടിതുടങ്ങാൻ ഇനിയും വർഷങ്ങൾ എടുക്കും !!

🔹സ്മാർട്ട്‌ സിറ്റി ഉദ്ഘാടനം കഴിഞ്ഞോ ?

:: കഴിഞ്ഞു !!

🔹പണി പൂർത്തിയായിട്ടാണൊ ഉദ്ഘാടനം നടത്തിയത്‌ ??

:: അല്ല , പണി പൂർത്തിയാവാൻ ഇനിയും വർഷങ്ങൾ എടുക്കും !!

🔹കണ്ണൂർ വീമാനതാവളം ഉദ്ഘാടനം കഴിഞ്ഞോ ??

:: ഇല്ല , അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും !!

🔹അപ്പൊ അടുത്ത ലീവിനു പോവുമ്പോൾ എനിക്ക്‌ കണ്ണൂരിൽ വീമാനം ഇറങ്ങാൻ പറ്റുവോ ?

:: ഹി ഹി ഇല്ല , അതിനു ഇനിയും വർഷങ്ങൾ എടുക്കും !!

🔹ഒരു പണിയും കഴിയാതെ പിന്നെ ഈ ഉദ്ഘാടന മാഹമഹം ഒക്കെ നടത്തുന്നതെന്തിനാ ?? 🤔

:: ചുമ്മാ ഒരാശ്വാസം ☺

🔹 ആഹാ , നാട്ടാരുടെ കണ്ണിൽ പൊടിയിടാനുള്ള ഉടായിപ്പ്‌ എന്ന് അതിനു മലയാളത്തിൽ പറയും 😕

:: ആ അങ്ങനേം പറയാം ☺

ഇന്ന് ആഫ്സല്‍ നീ ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു ...

നാളെ അജ്മല്‍ കസബ് ഞങളുടെ മനസ്സില്‍ നിനക്ക് മരണമില്ല ...

കുറച്ചു നാള്‍ കഴിഞ്ഞ് ബിന്‍ ലാദനിക്ക നിങ്ങള്‍  പോരാടിയത് ഞങ്ങള്‍ക്കു വേണ്ടിയാണ് ...

ഇതൊക്കെ കേട്ട് പുളകിതരായി വേറൊരു ലോകത്ത് ഇവര്‍ മൂന്നുപേരും ആര്‍മാദിക്കുമ്പോഴാണ് ഇരുട്ടില്‍ മൂന്നുപേരുടെ നിഴല്‍ കണ്ടത് ...

അവരെ കണ്ടപ്പോള്‍ അഫ്സല്‍ ഗുരു ചോദിച്ചു ആരാണത് ? ആരാണു നിങ്ങള്‍ ?

ആദ്യത്തെ നിഴല്‍ ഉത്തരം നല്‍കി .. എന്റെ പേര് സന്ദീപ് മേജര്‍ സന്ദീപ് ഉണ്ണിക്രഷ്ണന്‍ ...

ഇത് മുകുന്ദ് മേജര്‍ മുകുന്ദ് വരദരാജ് ..

അവസാനത്തേത് കേണല്‍ സാബ് കേണല്‍ സന്തോഷ് മഹ്ദിക്ക് ..

ഒരു കാര്യം ചോദിക്കാന്‍ വന്നതാണ് ..

നിങ്ങള്‍ എങ്ങനെ ആയിരുന്നു മരിച്ചത് ?

ഇതു കേട്ടതും കസബും അഫ്സലും ആക്രോശിച്ചു നിനക്ക് ഓര്‍മയില്ലെടാ ഇന്ത്യയിലെ തീവ്രവാദത്തിനിടയ്ക്ക് നീയൊക്കെ അല്ലെടാ ഞങ്ങളെ വെടിവച്ചു കൊന്നത് ?

അതു പറഞ്ഞു തീരും മുമ്പേ ആ പട്ടാളക്കാര്‍ അവരുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു ..

മതി നിങ്ങള്‍ക്കെങ്കിലും അതോര്‍മയുണ്ടല്ലോ എന്റെ ജനങ്ങള്‍ അത് മറന്നു തുടങ്ങിയിരിക്കുന്നു ..

നിങ്ങളുടെ മരണ ദിവസം ഓര്‍ത്തിരിക്കാന്‍ ഒരുപാടു പേരുണ്ട് ..

പക്ഷേ ഞങ്ങളുടെ കാര്യം ഓര്‍ക്കാന്‍ ഇപ്പോ ഞങ്ങളുടെ വീട്ടുകാര്‍ മാത്രമേയുള്ളൂ ..

ഈ രാജ്യത്ത് രാജ്യസ്നേഹികളേക്കാള്‍ വലുത് തീവ്രവാദികളാണെന്ന് ഇപ്പോ മനസ്സിലായി ..

ഇത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ അഫ്സല്‍ ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു

ഗാന്ധിജി മരിച്ചത് ഓട്ടോ ഇടിചല്ല എന്നാ JNU ലെ പിള്ളേര് പറയുന്നേ ..

അത് പറഞ്ഞു തീരുന്നതിനു മുന്‍പേ മേജര്‍ അവന്റെ കഴുത്തില്‍ പിടിച്ചു കൊണ്ട് പറഞ്ഞു ..

ഞങ്ങള്‍ മരിച്ചത് പ്രേമിച്ച പെണ്ണിനെ കിട്ടാതതു കൊണ്ട് മരത്തില്‍ തൂങ്ങിയിട്ടല്ലെന്നും പറഞ്ഞു കൊടുത്തെക്ക്

Wednesday, February 10, 2016

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത്യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ്പ്രതികരിച്ചില്ല.ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാംനിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത്നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല....
..Courtesy -പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ.

(നിഷ്കാമ കർമ്മം)


ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?
ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.
പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."
അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .

തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല.
അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.
കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.

കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.

പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.

യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..

എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.
ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.

മാതാപിതാക്കള്‍

പുണ്ഡരീകന്‍ സുന്ദരിയും യുവതിയുമായ ഭാര്യയുമായി തീര്‍ത്ഥാടനത്തിനു ഇറങ്ങി.  അത് കണ്ടു അയാളുടെ വൃദ്ധരായ മാതാപിതാക്കള്‍ക്കും കൂടെ പോകാന്‍ ആഗ്രഹമായി.  നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള അവര്‍ കൂടെ വരുന്നത് പുണ്ഡരീകന് ഇഷ്ടപ്പെട്ടില്ല. എങ്കിലും മനസ്സില്ലാമനസ്സോടെ അയാള്‍ സമ്മതിച്ചു.  അവര്‍ യാത്രയായി.  ഭാര്യയെ അയാള്‍ കഴുതപ്പുറത്ത് ഏറ്റി കൊണ്ടുപോയി.  മാതാപിതാക്കള്‍ വടിയും കുത്തിപ്പിടിച്ച് പുറകെ നടന്നു.

വൈകുന്നേരം ആയപ്പോള്‍ അവര്‍ കുക്കട എന്ന ഗ്രാമത്തിലുള്ള ഒരു ആശ്രമത്തില്‍ എത്തി.  അന്നവിടെ താമസിച്ച് പുലര്‍ച്ചെ യാത്ര തുടരുവാന്‍ തീരുമാനിച്ചു.  എല്ലാവരും വിശ്രമിക്കവേ പുണ്ഡരീകന്‍ ഒറ്റക്ക് ആശ്രമമുറ്റത്തെ വൃക്ഷച്ചുവട്ടില്‍ ഇരുന്നു.  അപ്പോള്‍ അതിവിരൂപികളായ മൂന്ന് സ്ത്രീകള്‍ മുഷിഞ്ഞു നാറിയ വസ്ത്രങ്ങള്‍ ധരിച്ച് ആശ്രമത്തിലേക്ക് കയറിപ്പോകുന്നത് കണ്ടു.  ആ വൈരൂപ്യം കണ്ട് അവരെ നോക്കുവാന്‍ കൂടി പുണ്ഡരീകന് മടി തോന്നി.  എന്തിനു ഈശ്വരന്‍ ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നു എന്ന് കൂടി ചിന്തിച്ചുപോയി അയാള്‍.

അല്‍പ്പസമയം കഴിഞ്ഞ് ആ മൂന്നുപേര്‍ ആശ്രമത്തില്‍ നിന്ന് ഇറങ്ങിവന്നു.  പുണ്ഡരീകന്‍ ആശ്ചര്യപ്പെട്ടുപോയി.  ദേവസ്ത്രീകളെ പോലെയുള്ള അതിസുന്ദരികള്‍.  പട്ടുവസ്ത്രങ്ങള്‍ ഉടുത്തിരിക്കുന്നു. അവരുടെ ദേഹത്തുനിന്നു പരിമളം പൊഴിയുന്നു.  ഈ മാറ്റം കണ്ട് അന്ധാളിച്ചുപോയ പുണ്ഡരീകന്‍ അവരോട് കാര്യങ്ങളൊക്കെ ചോദിച്ചു.

അപ്പോള്‍ ഒരു സുന്ദരി പറഞ്ഞു.  “ഞങ്ങള്‍ ഗംഗ, യമുന, ബ്രഹ്മപുത്ര എന്നീ നദികളാണ്.  മഹാപാപം ചെയ്ത എത്രയോ പേര്‍ ഞങ്ങളാകുന്ന നദിയില്‍ ഇറങ്ങി കുളിക്കുന്നു. അങ്ങനെ അവരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം ആകുമ്പോള്‍ ഞങ്ങള്‍ വികൃതരൂപികള്‍ ആകും.  വൈകീട്ട് ഞങ്ങള്‍ ഈ പുണ്യാശ്രമത്തില്‍ വരും.  പിന്നെ ഈ ആശ്രമത്തിലെ മഹര്‍ഷിക്ക് വേണ്ട സേവനങ്ങള്‍ ചെയ്യും.  അതോടെ ഞങ്ങളുടെ പാപങ്ങള്‍ എല്ലാം അകലും. പഴയ രൂപവും ശക്തിയും തിരിച്ചുകിട്ടും”.

“എന്താണ് ഈ മഹര്‍ഷിയുടെ മാഹാത്മ്യത്തിന്റെ രഹസ്യം?”  അയാള്‍ ചോദിച്ചു.

“അതോ,  അദ്ദേഹം മാതാപിതാക്കളെ പരിചരിച്ചതിന് ശേഷമേ ആഹാരം പോലും കഴിക്കൂ.  മാതാപിതാക്കളെ ഈശ്വരനെപ്പോലെ സേവിച്ച് അദ്ദേഹം വലിയ തപസ്വിയായി മാറിയിരിക്കുന്നു”.

“മതി , മതി.... മാതാപിതാക്കളെ അവഗണിക്കുന്ന ഇയാളോട് സംസാരിക്കുന്നത് പോലും പാപമാണ്.”  അതില്‍ ഒരു സുന്ദരി പറഞ്ഞു.   അവര്‍ മൂവരും അതോടെ മറഞ്ഞുപോയി.

പുണ്ഡരീകന്റെ മനം കലങ്ങി മറഞ്ഞു.  അന്ന് മുതല്‍ അദ്ദേഹം മാതാപിതാക്കളെ ഈശ്വര തുല്യം പരിചരിക്കാന്‍ ആരംഭിച്ചു.  താമസിയാതെ പുണ്യപുരുഷനായി മാറുകയും ഭഗവത് ദര്‍ശനം കിട്ടി അനുഗ്രഹീതനാവുകയും ചെയ്തു.

ഈ ഭൂമിയില്‍ ജന്മമെടുക്കുവാനും, മനോഹരമായ ഈ ജീവിതം ആസ്വദിക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ ഈശ്വരന്‍ തിരഞ്ഞെടുത്ത വിശുദ്ധ ഉപകരണങ്ങളാണ് നമ്മുടെ മാതാപിതാക്കള്‍. സ്‌നേഹത്തിലും, സന്തോഷത്തിലും, പ്രാര്‍ത്ഥനയിലും വളര്‍ന്നുവന്ന കുടുംബങ്ങളില്‍ കാലത്തിന്റെ കടന്നുകയറ്റത്തിലോ, പൈതൃകത്തെ കുറിച്ചുള്ള അജ്ഞാതയാലോ മനുഷ്യ മനസ്സില്‍ നന്മയുടെ അംശത്തിനു മങ്ങലേറ്റു തുടങ്ങി.
ഒരു ശിശു ജന്മമെടുക്കുമ്പോള്‍, അത്യധികം സന്തോഷിച്ച്, ആ കുഞ്ഞിന്റെ വളര്‍ച്ചയും ഭാവിയും മുന്നില്‍ക്കണ്ട്  തങ്ങളുടെ ജീവിതം രൂപാന്തരപ്പെടുത്തുന്നവരാണ് മാതാപിതാക്കള്‍. ആ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും  ആസ്വദിച്ച് ആ കുഞ്ഞിനെ വളര്‍ത്തി വലുതാക്കിക്കഴിയുമ്പോള്‍ പോരായ്മകളുടെ നീണ്ടനിര നിരത്തി, തിരിഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കള്‍ ഇന്ന് കുറവല്ല. അവഗണനകള്‍കൊണ്ട് ഉള്ളുപിടയുമ്പോഴും, 'എന്റെ മക്കള്‍ക്ക് നല്ലതു വരണമേ' എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അറിവില്ലാത്ത പ്രായത്തില്‍ അറിവ് പകര്‍ന്നുതന്നും, ഉള്‍കാഴ്ചയില്ലാത്തപ്പോള്‍ ഉള്‍ക്കാഴ്ച്ചയായും ഇരുട്ടിലൂടെ നടന്നുപോകുമ്പോള്‍ വെളിച്ചത്തിന്റെ റാന്തലായും നമ്മെ കാത്തുപരിപാലിക്കാന്‍ ദൈവം നിയോഗിച്ച അക്ഷയനിധികളാണ് മാതാപിതാക്കള്‍.

മക്കള്‍ എത്ര മിടുക്കരാണെങ്കിലും, എത്ര സമ്പത്തുള്ളവരാണെങ്കിലും മക്കളുടെ ഹൃദ്യമായ പെരുമാറ്റം തന്നെയാണ് മാതാപിതാക്കള്‍ക്ക് ഏറ്റവും സന്തോഷം ലഭിക്കുക. അവരുടെ വിലയേറിയ സമയങ്ങള്‍ നമുക്കുവേണ്ടി അവര്‍ ചിലവഴിച്ചപ്പോള്‍, അവര്‍ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുമ്പോള്‍ നമ്മുടെ സമയവും അവര്‍ ആഗ്രഹിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ഭൂമിയിലെ ശ്രേഷ്ഠമായ അനുഗ്രഹമാണെന്ന തിരിച്ചറിവോടെ അവരോടുള്ള കടമകള്‍ ഭംഗിയായി നിറവേറ്റാന്‍ സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

WhatsApp

ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാവാം: ..

നാം അറിയേണ്ട ഒരു പ്രധാന ചോദ്യം -- ..?

''ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം Whats App ഉപയോഗിക്കാന്‍ പറ്റുമോ....?

ഉത്തരം പറ്റും എന്നാണ്.എങ്ങിനെ: ?

ഇതില്‍ ഒരു വലിയ trap ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,

കാരണം ഇന്ന് Whats App ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ recharge നായും service നായും retailer mobile shop കളേ ആശ്രയിക്കുന്നവരാണ്,

മിക്ക retailer shop കളിലും Computer and internet connection ഉണ്ടായിരിക്കും,

നാം ശ്രദ്ധിക്കേണ്ടവ

=====================

1 Phone recharge നയി shop കളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ shop keeper കൈവശം നല്‍കാതിരിക്കുക.

service നായി കൊടുക്കേണ്ടി വന്നാൽ നമ്മുടെ Whats App 》 back up ചെയ്ത ശേഷം Whats App uninstall ചെയ്ത ശേഷം നൽകാവൂ. SIM.SD ഇവയെല്ലാം കൈവശം സൂക്ഷിക്കുക,

എന്തെന്നാല്‍ Whats App web( https://web.whatsapp.com ) എന്ന Feature ഇന്ന് available ആണ് ഇത് വഴി ഏതൊരാളുടേയും Whats App PC വഴി connect ചെയ്യാന്‍ വളരെ എളുപ്പമാണ്,ഒരു QR code Scanning വഴി ഒരേ സമയം Phone and PC യില്‍ WhatsApp connect ആവുന്നു,നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നു,

ഇതിലൂടേ സ്ത്രീകളും വിദ്യാർത്ഥികളും പല traping നും ഇരയാവാം

ഇത്തരം കെണികളില്‍ നാം അകപ്പെട്ടന്ന് ഉറപ്പായാല്‍

നാം ചെയ്യേണ്ടത്

========================

ഇത് നമ്പറിലാണോ പ്രശ്നം നേരിടുന്നു വെങ്കില്‍ ആ നമ്പര്‍ ഉള്ള

Whats App open ചെയ്യുക,

Whats App web എന്ന Option എടുക്കുക { ചിത്രം നോക്കുക }



(web whats app connect ആയ നമ്പര്‍)



Problem നേരിട്ട നമ്പര്‍ ആയതിനാല്‍ QR scanning പകരം അതില്‍ കാണുന്നത് '' sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ്,

(web whats app connec നമ്പര്‍)



======================

പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരേ കണ്ടെത്തി കഴിഞ്ഞാൽ നമുക് പരാതി നൽകാം

പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കുക, മേല്‍ പറഞ്ഞവ നിര്‍ബദ്ധമായും വ്യക്തമായി ഷെയർ ചെയ്യുക. പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർ ത്ഥിനികൾ ...
KERALA POLICE

നാത്തൂൻ


ഈയിടെയായി എനിക്കൊരു സംശയം എന്റെ അമ്മയ്ക്ക് എന്നേക്കാളും ഇഷ്ടംഅനുജന്റെ ഭാര്യയോടാണോന്ന്ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അവൾ എന്റെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്നു. അമ്മ തലയിൽ നോക്കി കൊടുക്കുന്നു ''എന്തോ കഥ പറഞ്ഞ് ചിരിക്കുന്നും ഉണ്ട്,എന്താന്നറിയില്ലകണ്ടപ്പോ ഒരു സങ്കടം നെഞ്ചിലൊരു നീറ്റൽ::നീ മക്കളെ കൂട്ടാതെയാണോ വന്നത് 'ആ : എനിക്ക് 'വൈകീട്ട് പോണംഅകത്ത് കേറിയപ്പോ ഒരു അകൽച്ച പോലെ ഞാനൊരു വിരുന്നുകാരിയായോ എന്റെ വീട്ടിൽ::ചായ വേണ്ടേ നിനക്ക്?വേണ്ട എനിക്കൊരു തലവേദന. ഞാനൊന്നു കിടക്കട്ടെ: 'വെറുതെ പറഞ്ഞതാണ്.'മോളെ അവളുടെ അമ്മയും അച്ഛനും വന്നിട്ടുണ്ട് എണീക്ക്അമ്മയുടെ വിളി കേട്ട് മനസില്ലാതെയാണ് പൂമുഖത്തേക്ക് പോയത്...അവര് സംസാരിക്കുന്നത്കേട്ട് ഒരു നിമിഷം ഞാൻ തല കുനിച്ചു പോയി:രണ്ട് ദിവസം വീട്ടിൽ വന്ന് നിക്കാൻ വിളിക്കാൻ വന്നതാണ് അവളെ ' 'അവളുടെമറുപടി കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നിഞാൻ വന്നാ ഇവിടെ അമ്മക്കും അഛനും ആരാ? അമ്മയോട് ഗുളിക കഴിക്കാൻ മറക്കും അതും അല്ല ചേച്ചി കുറേ ദിവസം കൂടി വന്നതാ രണ്ട് ദിവസം ഇവിടെ നിക്കാൻ പറയണം'. അമ്മ നോക്കുന്നതിനേക്കാൾ 'സ്നേഹത്തിൽ ഇവിടുത്തെ അമ്മ എന്നെ നോക്കുന്നുണ്ട്,ഞാൻ രണ്ട് ദിവസം കഴിഞ്ഞ് ചേച്ചിയുടെ കൂടെ വരാം 'എന്നിലെ നാത്തൂൻ അന്ന് മരിച്ചു, ഞാൻ അവളുടെ ചേച്ചിയായി ' എന്റെ അമ്മയോട് എനിക്ക് ഒരു പാട് സ്നേഹം' തോന്നി' സ്നേഹം കൊണ്ടേ സ്നേഹം നേടാൻ കഴിയൂ: മകന്റെ ഭാര്യ ആയിരുന്നില്ല അമ്മക്ക് അവൾ മകൾ തന്നെ. പിന്നെ എങ്ങനെ അവൾക്ക് അമ്മയെ വിട്ട് പോകാനാവും
Copied‪#‎ഗംഗ‬അനി ഗംഗ